കോഴിക്കോട്: വനിതാ മതിലിനായി ഡോക്ടര്‍മാരെയും ആംബുലന്‍സുകളും വിട്ടു നല്‍കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം പതിനാലിന് ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം വനിതാ മതിലിലേക്ക് ആളുകളെ കൊണ്ടു വരാനല്ല ആംബുലന്‍സ് ഉപയോഗിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മറുപടി. ധാരാളം ആളുകള്‍ കൂടുന്നിടത്ത് ആംബൂലന്‍സും മെഡിക്കല്‍ സംഘവും തയാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാലയുടെ എഞ്ചിനീയറിംഗ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ജനുവരി ഒന്നിലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31 നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: