കോഴിക്കോട്: ലോക്സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത സിപിഎം കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. വനിതാമതിലും മുന്നണി വിപുലീകരണവും എന്തിനാണെന്ന് കുറഞ്ഞപക്ഷം വി.എസ്.അച്യുതാനന്ദനെയെങ്കിലും പിണറായി വിജയന് ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന അവകാശവാദത്തോടെ സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ പാവപ്പെട്ട മുസ്ലീം സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഒരു ബില്ലിനെ സിപിഎം എതിര്‍ത്ത് വോട്ട് ചെയ്തെന്നും വനിതാ മതിലില്‍ പങ്കെടുക്കാനെത്തുന്ന മുസ്ലീം വനിതകളോട് മുത്തലാഖ് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും വനിതാ മതില് എന്നത് ഹിന്ദു സ്ത്രീകളെ മാത്രം ഉള്ക്കൊള്ളിച്ചുള്ളതാണോ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ആളുകള്‍ക്കെതിരെ കേസെടുക്കുകയും വനിതാമതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: