ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും സിപിഎം സഹകരിച്ചു മത്സരിക്കുമെന്ന് സൂചന. പശ്ചിമ ബംഗാള്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ച് സിപിഎം മത്സരിക്കുമെന്നാണ് സൂചന.
ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക, സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷത്തിന്റേയും സീറ്റുകള്‍ കൂട്ടുക, ബദല്‍ മതേതര സര്‍ക്കാരിനായി ശ്രമിക്കുക ഈ മൂന്ന് നിര്‍ദ്ദേശങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്.
കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സംഖ്യം പാടില്ലെന്നാണ് സിപിഎം നയം. അതുകൊണ്ട് പ്രാദേശിക കക്ഷികള്‍ ഒരുമിച്ച് സഖ്യമായി പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡിഎംകെ സഖ്യത്തിനു കീഴില്‍ സിപിഎം മത്സരിക്കുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ എന്‍സിപി സഖ്യവുമായി സഹകരിക്കാനാണ് കോണ്‍ഗ്രസ് ധാരണ. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തോട് സിപിഎം ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. യുപിയില്‍ ഈ സഖ്യത്തോടൊപ്പം തന്നെയാണ് കോണ്‍ഗ്രസ്സും നില്‍ക്കുന്നത്.
ബംഗാളില്‍ തൃണമൂലുമായി സഹകരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ബംഗാളില്‍ 24 പര്‍ഗാനസ് എന്ന സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: