കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക് ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും മീറ്റര്‍ മാറ്റവും അംഗീകരിക്കലും മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണമെന്നുമുള്ള വകുപ്പ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഏറെ സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ചട്ടപ്രകാരവുമുള്ള ഇൗ നപടിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഏറെ ദുരൂഹത ഉണ്ടാക്കുന്നതുമാണ്.
നിരക്ക് വ്യത്യാസം ഉണ്ടാകുമ്പോള്‍ മീറ്ററിന്റെ ഘടന മാറ്റാനും പുതിയത് ഘടിപ്പിക്കാനും ഒരു ഓട്ടോ റിക്ഷയ്ക്ക് കുറഞ്ഞത് 3000 രൂപ ചെലവുവരും. ഒരു മാസം കഴിയുമ്പോള്‍ മീറ്റര്‍ കേടാവും. തുടര്‍ന്ന് യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി കൂലിത്തര്‍ക്കവും കേസും തുടരുകയും ചെയ്യും. ഇതാണ് പതിവ്. പുതിയ മീറ്റര്‍ ഘടിപ്പിക്കാന്‍ കുറഞ്ഞത് മൂന്നു ദിവസത്തെ തൊഴില്‍ തടസ്സവുമുണ്ടാകുന്നുണ്ട്.
ലീഗല്‍ മെട്രോളജിക്കല്‍ (അളവുതൂക്ക വിഭാഗം) വിഭാഗമാണ്, പുതിയ മീറ്റര്‍ ഘടിപ്പിക്കുന്നത്. ഇതിന് ഓട്ടോറിക്ഷ ഉടമകള്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍നിന്ന് അനുമതി വാങ്ങി അംഗീകൃത വര്‍ക് ഷോപ്പുകളില്‍നിന്ന് മീറ്ററുകൡ ക്രമീകരണം നടത്തണം. പിന്നീട് വകുപ്പില്‍നിന്ന് നിരാക്ഷേപ പത്രം വാങ്ങണം.
സംസ്ഥാനത്താകെ എട്ടുലക്ഷത്തിലേറെ ഓട്ടോറിക്ഷകളുണ്ട്. ഇത്രയും ഓട്ടോകള്‍ക്ക് മീറ്റര്‍ ഘടിപ്പിക്കണം. മീറ്ററുകള്‍ മൂന്നോ നാലോമാസം കഴിയുമ്പോള്‍ കേടാകുന്നു. അറ്റകുറ്റപ്പണി നടക്കാറില്ല. പുതിയവ വാങ്ങേണ്ടിയും വരുന്നു. എന്നാല്‍, ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനമാണെങ്കില്‍ യാത്രകഴിയുമ്പോള്‍ ബില്‍ കൊടുത്ത് പണം വാങ്ങാവുന്നതേയുള്ളു. നിരക്ക് പരിഷ്കരിക്കുമ്പോള്‍ പ്രോഗ്രാം മാറ്റിയാല്‍ മതിയാകും. ചെലവും കുറവാണ്, കേടാവാനുള്ള സാധ്യതയും കുറവ്.
പക്ഷേ, മീറ്റര്‍ അംഗീകരിക്കല്‍ ഉത്തരവാദിത്തം മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഇപ്പോള്‍ തടസ്സങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: