തിരുവനന്തപുരം: ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം തുടരുന്നു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നിരാഹാരസമരം നടത്തുന്നത്. സമരം ഇന്ന് 28-ാം ദിവസത്തിലേക്ക് കടക്കും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ആരംഭിച്ച നിരാഹാരം ഇന്ന് മൂന്നാം ദിവസത്തിലേക്കു കടക്കും. 27-ാം ദിവസമായ ഇന്നലെ ഒ. രാജഗോപാല്‍ എംഎല്‍എ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി വി.കെ സജീവന്, മുന്‍ ജില്ലാ പ്രസിഡന്റും മുതിര്‍ന്ന ബിജെപി നേതാവുമായ തകിടി അപ്പുക്കുട്ടന്, സംസ്ഥാന സമിതി അംഗം അശോക് കുമാര്‍ തുടങ്ങിയ വിവിധ എന്‍ഡിഎ നേതാക്കള്‍ ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. കാട്ടാക്കട മണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് ഇന്നലെ എന്‍. ശിവരാജന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: