ലക്നൗ: ദുബായില്‍ നിന്നും ലക്നൗവിലേക്ക് വരികയായിരുന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്റെ നഗ്നത പ്രദര്‍ശനം. ദുബായില്‍ നിന്ന് യാത്ര തിരിച്ച ഐഎക്സ് -194 വിമാനത്തിലാണ് സംഭവം നടന്നത്. യാത്ര ആരംഭിച്ചപ്പോള്‍ ഒരു യാത്രികന് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം നഗ്നനായി സീറ്റുകള്‍ക്കിടയിലൂടെ ഇറങ്ങി നടക്കുകയായിരുന്നു.
ഇത് കണ്ട് മറ്റു യാത്രിക്കാരും ജീവനക്കാരും അമ്പരന്നു. ഇതിനിടെ വിമാനജീവനക്കാര്‍ സമയോചിതമായി ഇടപ്പെട്ട് ഏറെ പണിപ്പെട്ട് ഇയാളെ പിടികൂടി പുതപ്പ് കൊണ്ട് മറച്ച് സീറ്റില്‍ പിടിച്ചിരുത്തുകയായിരുന്നു.
വിമാനം രാത്രി 12 മണിയോടെ ലക്നൗവില്‍ എത്തിയതോടെ ജീവനക്കാര്‍ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. ഇത്തരമൊരു പ്രകടനത്തിന് യുവാവിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. സംഭവത്തിന് ശേഷം 2 മണിയോടെ വിമാനം യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: