ഭോപ്പാല്‍ : ആറു വിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് കുട്ടി മരിച്ചു. മധ്യപ്രദേശ് ഖണ്ട്വയിലുള്ള ഗോത്ര ഗ്രാമമായ സുന്ദര്‍ദേവിലാണ് ദാരുണമായ സംഭവം നടന്നത്. താരാഭായ് എന്ന സ്ത്രീയാണ് വിരലുകള്‍ മുറിച്ചത്.
ഡിസംബര്‍ 22നാണ് താരാഭായിക്ക് ഇരു കൈകളിലും കാലുകളിലും ആറ് വിരലുകളുമായി പെണ്‍കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് കുഞ്ഞിന്റെ അധിക വിരലുകള്‍ മുറിച്ചു മാറ്റി താര ചാണകം തേച്ചു. രക്തം വാര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മരിച്ചതോടെ ഇവര്‍ മൃതദേഹം കുഴിച്ചിട്ടു.
ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പോലീസ് സ്ഥലതെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അധികമായി വിരലുകളുള്ളത് വിവാഹത്തിന് തടസ്സമാകുമെന്നതുകൊണ്ടാണ് ഇത് മുറിച്ചതെന്ന് പോലീസ് അറിയിച്ചു. താരാഭിയിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, അറസ്റ്റ് ചെയ്തിട്ടില്ല.
കൂടാതെ ഗ്രാമത്തിലെ പ്രസവവമുയി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളുടെ ചുമതലയുള്ള ജീവനക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതായി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍(ബിഎംഒ) ഡോ. ശൈലേന്ദ്ര കത്തരിയ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്പി രുചിവര്‍ധന്‍ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: