ചെന്നെ : ജയലളിതയെ ചികിത്സിച്ച ലണ്ടനിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയിലിന് സമന്‍സ് അയച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന റിച്ചാര്‍ഡ് ബെയില്‍ നിരവധി തവണ ചികിത്സിക്കാനായി എത്തിയിരുന്നു. മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് ആറുമുഖം കമ്മിഷന് വീഡിയോ കോണ്‍ഫറന്‍സ് വഴിഹാജരാകാന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.
തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വം, ആരോഗ്യമന്ത്രിസി. ഭാസ്കര്‍, ലോക്ഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയോട് ജനുവരി ഏഴിനും, പനീര്‍ സെല്‍വത്തോട് എട്ടിനും, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറോട് 11നും ഹാജരാകാനാണ് കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 20ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കമ്മീഷന് പനീര്‍സെല്‍വത്തിന് നേരത്തെ സമന്‍സ് അയ്ച്ചിരുന്നതാണ്. തുടര്‍ന്നാണ് വീണ്ടും അയച്ചിരിക്കുന്നത്. 2016 സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിനാണ് മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പനീര്‍സെല്‍വമാണ് ആവശ്യപ്പെട്ടത്. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24നു മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: