ശിവഗിരി:ശിവഗിരി മഠത്തിന്റെ വേദി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഉപയോഗിക്കരുതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. എല്ലാ രാഷ്ട്രീയ സംഘടനകളും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 86-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് നന്നായാല്‍ മതിയെന്ന മഹത്തായ ഉപദേശമാണ് ഗുരുദേവന് നല്‍കിയത്. അതിന് വേണ്ടിയാണ് തീര്‍ത്ഥാടനത്തിന് അഷ്ടലക്ഷ്യങ്ങള്‍ നിര്‍ദ്ദേശിച്ചത്. ശിവഗിരി തീര്‍ത്ഥാനടത്തിന്റെ പവിത്രമായ ഉദ്ദേശം ഈ അഷ്ടലക്ഷ്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് പകര്‍ന്നു നല്‍കുകയെന്നതാണ്.
ഓരോ തീര്‍ത്ഥാടനങ്ങളിലൂടെയും ജനങ്ങളില്‍ ഈ ലക്ഷ്യങ്ങള്‍ മഠം എത്തിക്കുന്നുണ്ട്.ഇത്തവണത്തെ തീര്‍ത്ഥാടനത്തില്‍ കായികമേള എന്നൊരു ഇനം കൂടി തുന്നിച്ചേര്‍ത്തിട്ടുണ്ട്. 1912-ല്‍ ഗുരുദേവന് ശാരദാമഠത്തില്‍ വിദ്യാദേവതയെ പ്രതിഷ്ഠിച്ചപ്പോഴും കായികമേളയും വനിതാസമ്മേളനവും സംഘടിപ്പിച്ചിരുന്നു.
ഗുരുവിന്റെ പാത എന്തുകൊണ്ട് മറക്കുന്നുവെന്നതാണ് നാം ചിന്തിക്കേണ്ടത്.കേരളം കണ്ട മഹാപ്രളയത്തെ എങ്ങനെ വിലിയിരുത്തണം. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഋഷിവര്യന്മാര് നേരത്തെ പറഞ്ഞിരുന്നതാണ്.
സമാധാനത്തിന്റെ നിറമായ മഞ്ഞകൊണ്ട് മനസിനെ ശുദ്ധീകരിക്കാനാണ് തീര്‍ത്ഥാടനത്തിലൂടെ ഗുരുദേവന് നിര്‍ദ്ദേശിച്ചത്. ഗുരുദര്‍ശനം വര്‍ത്തമാന കാലത്ത് മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ടതല്ല.കഴിഞ്ഞ കാലത്തും നാളെയും ചര്‍ച്ചചെയ്യേണ്ടതാണ്.ശിവഗിരി മഠത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതെന്നും സ്വാമിവിശുദ്ധാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: