കോട്ടയം: വനിതാ മതില് സര്‍ക്കാര്‍ മതിലും പാര്‍ട്ടി മതിലുമായി മാറിയെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനെന്ന വ്യാജേന സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് വിഭജനത്തിന്റെ, വിയോജിപ്പിന്റെ മതിലാണ് പണിയുന്നത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് മതില് കെട്ടുന്നത്. ഗതികേടുകൊണ്ടും നിവൃത്തികേടുകൊണ്ടും പേടി കൊണ്ടും ആണ് പല സ്ത്രീകളും മതിലില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന സ്ത്രീ സമൂഹം വളരെ മാനസിക വിഷമത്തിലാണ്.
ശബരിമലയ്ക്കും, അയ്യപ്പനും എതിരായി ഉയര്‍ത്താന്‍ തീരുമാനിച്ച മതില് കേരളത്തില്‍ വിലപ്പോവില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ഇപ്പോള്‍ ശബരിമലയെക്കുറിച്ച് സംസാരിക്കാത്തത്.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച സിപിഎം നേതാവിനും എംഎല്‍എയ്ക്കും സംരക്ഷണം ഒരുക്കുന്ന പാര്‍ട്ടിയാണ് വനിതാ മതില് കെട്ടുന്നതെന്നും ബിന്ദു മോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: