കാസര്‍കോട്: പതിമൂന്നു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവിതാവസാനം വരെ തടവറ. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ്.ശശികുമാര്‍ ആണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. പോക്സോ കേസില്‍ ഇത്രയും കഠിനമായ ശിക്ഷ നല്‍കുന്നത് സംസ്ഥാനത്ത് ആദ്യം കുമ്പള കുബണൂര്‍ പച്ചമ്പള പഞ്ചത്തൊട്ടിയിലെ അബ്ദുല്‍ കരീമിനെ (34)യാണ് ജീവിതാവസാനം വരെ തടവ് ശിക്ഷയനുഭവിക്കണമെന്ന് കോടതി വിധിച്ചത്.
376 (2) (എഫ്) പോക്സോ നിയമ പ്രകാരമാണ് ജീവിതാവസാനം വരെ ശിക്ഷ വിധിച്ചത്. ഇതുകൂടാതെ ഐപിസി 506 വകുപ്പ് പ്രകാരം മൂന്നു വര്‍ഷവും 324 പ്രകാരം രണ്ടു വര്‍ഷവും കഠിനതടവിനു ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതി 50,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴയടച്ചാല്‍ അത് പെണ്‍കുട്ടിക്ക് നല്‍കാനും ഇതുകൂടാതെ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.
2018 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാല് മണി മുതല്‍ 7.30 മണി വരെയും അതിന് മുമ്പുള്ള പല ദിവസങ്ങളിലും പ്രതി അബ്ദുല്‍ കരീം കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട മംഗല്‍പ്പാടി പഞ്ചത്തൊട്ടിയിലെ ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു ഇത്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുമ്പള സിഐ പ്രേംസദന് കേസന്വേഷണം ഏറ്റെടുത്തു. പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്കിയതിനാല് പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: