ന്യൂദല്‍ഹി: മെല്‍ബണിലെ ചരിത്ര വിജയത്തിനുശേഷം ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം. സച്ചിനും ലക്ഷ്മണുമുള്പ്പടെ പല മുതിര്‍ന്ന താരങ്ങളും ഇതിനോടകം ടീമിനെ പുകഴ്ത്തി രംഗത്തെത്തി.
ബുംറയെ ലോകത്തിലെ മികച്ച താരമെന്ന് വിശേഷിപ്പിച്ച സച്ചിന് ഓരോ മത്സരത്തിനു ശേഷവും അദ്ദേഹം കൂടുതല്‍ ഉയരങ്ങള്‍ താണ്ടുകയാണന്നും ട്വിറ്ററില്‍ കുറിച്ചു. ലക്ഷ്മണാകട്ടെ മെല്‍ബണിലെ ഇന്ത്യയുടെ ചരിത്രം പങ്കുവച്ചതിനോടൊപ്പം കളത്തിലിറങ്ങിയ എല്ലാവരെയും ആശംസകള്‍കൊണ്ട് മൂടി. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണില്‍ ഇന്ത്യ ഒരു മത്സരം വിജയിക്കുന്നതെന്നും, ഇന്ന് ഇരു ടീമുകളിലായി കളിക്കുന്നവര്‍ അന്ന് ജനിച്ചിട്ട് പോലുമുണ്ടായിരിക്കില്ലായെന്നും ലക്ഷ്മണ് ഓര്‍മിപ്പിച്ചു.
ഇന്ത്യ മികച്ച രീതിയില്‍ കളിച്ചെന്നും ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ പ്രിസിഡന്റ് സി.കെ. ഖന്ന പ്രതികരിച്ചു. സിഡ്നിയില്‍ ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നതിന് കാത്തിരിക്കുകയാണന്നു പറഞ്ഞ വീരേന്ദര്‍ സേവാഗ്, മെല്‍ബണിലെ ഇന്ത്യയുടെ കളി എക്കാലത്തും ഓര്‍മിക്കാവുന്ന മത്സരങ്ങളിലൊന്നെന്നും കുറിച്ചു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങ് മെല്‍ബണില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച ബുംറക്കും പൂജാരക്കും കോഹ്ലിക്കും ആശംസകള്‍ നേര്‍ന്നു. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയാണ് മികച്ച് നിന്നതെന്നും വിജയം ഇന്ത്യക്ക് അര്‍ഹിക്കുന്നെന്നും മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്സണ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: