ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയില്‍ പിഴവ് വന്നിട്ടുണ്ടെന്ന് അന്വേഷണ കമ്മിഷന്റെ അഭിഭാഷകന്. തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറിയും അപ്പോളോ ആശുപത്രിയും ജയലളിതയുടെ ചികിത്സാകാര്യങ്ങളില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നാണ് അറുമുഖ കമ്മിഷന്റെ അഭിഭാഷകന് മുഹമ്മദ് ജാഫറുള്ള ഖാന് ആരോപിക്കുന്നത്.
ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന പി. രമാ മോഹന റാവു മനപ്പൂര്‍വ്വം തെറ്റായ തെളിവുകളാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. രമാ മോഹന റാവു, രാധാകൃഷ്ണന് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അറുമുഖ സ്വാമി കമ്മീഷന്റെ അഭിഭാഷകന് മുഹമ്മദ് ജാഫറുള്ള ഖാന് അറിയിച്ചു. അതേസമയം ഈ ആരോപണങ്ങളെല്ലാം ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും, ചെന്നൈ അപ്പോളോ ആശുപത്രിയും നിഷേധിച്ചു. കൂടാതെ ജയലളിതയുടെ മരണം സംബന്ധിച്ച മൊഴികളിലെ പിശകുകള്‍ പരിശോധിക്കാന്‍ ഡോക്ടറുടേയും മറ്റ് വിദഗ്ധരും അടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് അപ്പോളോ ആശുപത്രി ആവശ്യപ്പെട്ടു.
പരസ്പര വിരുദ്ധമായ മൊഴികളാണ് ജെ. രാധാകൃഷ്ണന് പാനലിനു മുമ്പില്‍ നല്‍കിയതെന്ന് മുഹമ്മദ് ജാഫറുള്ള ഖാന് ആരോപിച്ചു. കൂടാതെ ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് കൊണ്ടുപോകുപന്നതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. ഇത് സംശയം ഉണര്‍ത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് സെക്ട്രറി നല്കിയ മൊഴികളും തെളിവുകളും പരസ്പര വിരുദ്ധവുമാണ്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ആശപത്രി വക്താവ് എന്ന നിലയിലാണ് ആരോഗ്യവകുപ്പ സെക്രട്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജാഫര്‍ ഉന്നയിച്ചതുപോലുള്ള പരാതികളെകുറിച്ച് തനിക്ക് അറിയില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി രമാ മോഹന റാവു അറിയിച്ചു.
അതിനിടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഇവരെ ചികിത്സിച്ച ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിന്, ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം, ആരോഗ്യ മന്ത്രി സി. ഭാസ്കര്‍, ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവര്‍ക്ക് കമ്മിഷന് സമന്‍സ് അയച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: