കൊച്ചി : പള്ളി അവാകാശതര്ക്കത്തില് സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓര്‍ത്ത്ഡോക്സ് സഭ. പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ കുന്നംകുളം പള്ളിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇടത് സര്‍ക്കാര്‍ 14 പള്ളികളില്‍ നിയമം നടപ്പാക്കിയിട്ടുണ്ട്. സ്വതന്ത്രക്കാര് ഉന്നത സ്ഥാനത്തായിരുന്നപ്പോള്‍ സഭയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യം ആണെന്നും കോടതമംഗലം, പിറവം പള്ളികള്‍ ഉടന്‍ തന്നെ സഭയ്ക്ക് സ്വന്തമാകുമെന്ന്് ബാവ അറിയിച്ചു. സഭയിലെ ചിലര്‍ സമാധാന ചര്‍ച്ചയ്ക്ക് പോയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പള്ളത്തര്ക്കത്തില് നീതികേടാണ് കാട്ടുന്നതെന്ന് എപ്പിസ്കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്കോറോസ് അറിയിച്ചു.
അതിനിടെകോതമംഗലം, പിറവം എന്നീ പള്ളികളിലെ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച സമവായ ചര്‍ച്ച നടത്തും. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുമ്പ് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അടുത്തിടെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമവായ ചര്‍ച്ച സംഘചിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: