കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വഴിത്തിരിവ്. ആശുപത്രിയുടെ പേര് പറഞ്ഞ് നടന് ശ്രീനിവാസനില്‍നിന്ന് ചെറിയ തുക നല്കി വാങ്ങിയ ഭൂമി സിപിഎം നേതാക്കള്‍ വന്‍ വിലയ്ക്കു മറിച്ചുവിറ്റതും പുറത്തായി.
പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പേരാവൂര്‍ സഹകരണ ആശുപത്രിയാണ് വന്‍ തുകയ്ക്ക് വില്‍പ്പന നടത്തി നേതാക്കള്‍ ഉള്‍പ്പെടെ തട്ടിപ്പു നടത്തിയത്. ആശുപത്രിക്കായി വാങ്ങിയ കെട്ടിടത്തോട് ചേര്‍ന്ന് നടന് ശ്രീനിവാസന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 33.5 സെന്റാണ് സഹകരണ സംഘം വാങ്ങിയത്. സഹകരണ ആശുപത്രിക്കായതിനാല് കുറഞ്ഞ വിലയ്ക്കാണ് ശ്രീനിവാസന് അന്ന് സ്ഥലം നല്‍കിയത്.
എന്നാല്‍, ആശുപത്രിയുടെ നഷ്ടം നികത്താന്‍ എന്ന പേരില്‍ നാലിരട്ടിയോളം തുകയ്ക്ക് പിന്നീട് സ്ഥലം മറിച്ചുവിറ്റതാണ് വിവാദമായിരിക്കുന്നത്. ആശുപത്രിയുടെ നഷ്ടം നികത്താനാണ് സ്ഥലം വിറ്റതെങ്കിലും പിന്നീട് നഷ്ടത്തിന്റെ പേരു പറഞ്ഞ് ആശുപത്രി തന്നെ വിറ്റു. പുറത്ത് പറഞ്ഞ വിലയേക്കാള്‍ അധികം തുകയ്ക്ക് ആശുപത്രിയും സ്ഥലവും ഒരു വിഭാഗം നേതാക്കള്‍ ചേര്‍ന്ന് വില്‍പ്പന നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: