ചാരുംമൂട്(ആലപ്പുഴ): കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എപ്പിസ്കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്കോറോസ് കുറ്റപ്പെടുത്തി. കറ്റാനം സെന്റ് സ്റ്റീഫന്‍സ് വലിയപള്ളിയില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പള്ളിത്തര്‍ക്കത്തില്‍ നീതികേടാണ് കാട്ടുന്നത്. കോടതി വിധികളെ ആള്‍ക്കൂട്ട വിധികള്‍ കൊണ്ട് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍. പിറവത്ത് പോലീസ് കൂടി ചേര്‍ന്ന് നടത്തിയ നാടകം ഇതിന് ഉദാഹരണമാണ്. പിറവത്തും കോതമംഗലത്തും സര്‍ക്കാരിന് കൈവിറച്ചു.
സുപ്രീംകോടതി വിധി നടപ്പിലായാല്‍ മാത്രമേ യഥാര്‍ത്ഥ നീതി നടപ്പിലാകൂയെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
ഭദ്രാസന സഹായമെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് അധ്യക്ഷനായി. കട്ടച്ചിറപ്പള്ളി വിഷയത്തില്‍ ആഗസ്ത് 28നാണ് സുപ്രീംകോടതി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പറഞ്ഞത്.
വിധി വന്ന് നാല് മാസം പിന്നിട്ടിട്ടും അത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ യോഗം വിളിച്ചത്. 18 വര്‍ഷമായി കട്ടച്ചിറ പള്ളിയുടെ അവകാശത്തര്‍ക്കത്തില്‍ സുപ്രീംകോടതി മൂന്നംഗ ഡിവിഷന് ബെഞ്ച് വിശദമായ വാദപ്രതിവാദങ്ങള്‍ കേട്ട ശേഷമാണ് വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: