ന്യൂദല്‍ഹി : 2022- 23 കാലയളവില്‍ രാജ്യത്തിന് ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. ആദ്യമായി പണപ്പെരുപ്പമില്ലാതെ 7.5 ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിനു കഴിഞ്ഞു. ഇത് ഒന്‍പത് ശതമാനം വളര്‍ച്ചയിലേക്ക് ഉയരുന്നതിനുള്ള ശക്തമായ സാമ്പത്തിക അടിത്തറ പ്രധാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിന് 7.8 ശതമാനം വളര്‍ച്ച കൈവരിക്കാനകുമെന്നും രാജീവ് കുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പരിസ്ഥിതി സൗഹൃദ യാത്ര മാര്‍ഗമായ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, മോദി സര്‍ക്കാരിന്റെ പരിഷ്കാരണ നടപടികളെ വേഗത്തിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: