ന്യൂദല്‍ഹി : 1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍കുമാര്‍ കോടതിയില്‍ കീഴടങ്ങി. ദല്‍ഹിയിലെ കോടതിയില്‍ എത്തിയാണ് സജ്ജന്‍കുമാര്‍ കീഴടങ്ങിയത്. ഇയാളെ തീഹാര്‍ ജയിലിലേക്ക് മാറ്റും.
സിഖ് വിരുദ്ധ കലാപക്കേസില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് സജ്ജന്‍ കുമാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളുകയും 31ന് ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ തീഹാര്‍ ജയിലിലേക്ക് മാറ്റും.
സിഖ് വിരുദ്ധ കാലാപക്കേസില് കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 17നാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. സജ്ജന്‍ കുമാര്‍ ഉള്‍പ്പടെ ആറുപേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവര്‍ കീഴടങ്ങുന്നതുവരെ ദല്‍ഹി വിടരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശിക്ഷയ്ക്കെതിരെ സജ്ജന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: