റിയാദ് : സൗദിയില്‍ സ്വദേശി വത്കരണം ചൊവ്വാഴ്ച മുതല്‍ ടപ്പിലാകുന്നതോടെ ഒരു ലക്ഷത്തിനു മുകളിലുള്ള മലയാളികള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സൂചന. സൗദിയിലെ വിവിധ കടകളിലും മറ്റും 1,60,000 വിദേശീയരാണ് ജോലി ചെയ്യുന്നത്.
ഏകദേശം 11,400 കോടി രൂപയാണ്(600 കോടി റിയാല്‍) ഈ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയയ്ക്കുന്നത്. ഈ പണം രാജ്യത്തു നിന്ന് പുറത്തുപോകാതെ തടയുന്നതിനും 35,000 സ്വദേശികള്‍ക്ക് ജോലി നല്കുന്നതിനുമാണ് സൗദിയുടെ ഈ നീക്കം. ഇതിനായി കടകളിലും മറ്റും ജോലി ചെയ്യുന്നതിന് സ്വദേശികള്‍ക്കുള്ള പരിശീലനവും രാജ്യം ആരംഭിച്ചിട്ടുണ്ട്.
ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ഇല്ലാതാക്കുന്ന സൗദി ഭരണകൂടത്തിന്റെ ഈ നിയമം ഏതെങ്കിലും തൊഴിലുടമ ലംഘിക്കുകയാണെങ്കില്‍ ആളൊന്നിന് 20,000 റിയാല്‍ പിഴയായി നല്‍കണം. സ്വദേശി വത്കരണ പദ്ധതിയായ നിതാഖത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: