ന്യൂദല്‍ഹി: മെല്‍ബണിലെ ചരിത്ര വിജയത്തിന് ശേഷം ഇരട്ടി മധുരവുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. രോഹിതിന്റെ ഭാര്യ റിതിക പെണ്‍കുഞ്ഞിന് ജന്മം നല്കി. കുഞ്ഞിനെ കാണാന്‍ താരം നാട്ടിലേക്ക് മടങ്ങിയതോടെ സിഡ്നിയിലെ അവസാന ടെസ്റ്റില്‍ കളിക്കില്ല.
മെല്‍ബണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ അര്‍ധശതകവുമായി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ട രോഹിതിന്റെ അഭാവം സിഡ്നിയില്‍ തിരിച്ചടിയാകും. രോഹിതിന്റെ ആറാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. മൂന്നു മുതല്‍ ഏഴു വരെയാണ് സിഡ്നി ടെസ്റ്റ്. ഏകദിന പരമ്പരയ്ക്കായി രോഹിത് ഇനി എട്ടിനേ ഓസ്ട്രേലിയയില്‍ തിരിച്ചെത്തു. മെല്‍ബണിലെ ഓപ്പണിങ് സഖ്യത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാകും പകരക്കാരന്. എന്നാല്‍, സിഡ്നിയില്‍ സ്പിന്നിനു പിന്തുണ ലഭിക്കുന്നതിനാല്‍ അശ്വിനു നറുക്കുവീഴാം. അങ്ങനെയെങ്കില്‍ മൂന്നു പേസര്‍, രണ്ട് സ്പിന്നര്‍മാര്‍ കളിക്കും. അല്ലെങ്കില്‍ ഹനുമ വിഹാരിയെ ആറാം നമ്പറിലിറക്കി, രാഹുലിനെയോ, വിജയിനെയോ കളിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: