ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും ധര്‍മങ്ങളും ജീവിതത്തിലും സമൂഹത്തിലും പ്രാവര്‍ത്തികമാക്കുകയെന്നതാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ശിവഗിരി തീര്‍ത്ഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതവും തുല്യവും എല്ലാം ഏകവുമെന്ന ഗുരുസൂക്തം മാനവികതയ്ക്കു വേണ്ടിയാണ്. നശ്വരമായ ആത്മാവിനെ വിദ്യാഭ്യാസത്തിലൂടെ സംസ്കരിച്ച് കരുത്തുറ്റ വ്യക്തിത്വങ്ങള്‍ക്ക് രൂപം കൊടുക്കുകയാണ് ഗുരുവിന്റെ ലക്ഷ്യം. നമ്മുടെ ഉള്ളിലെ അന്ധകാരത്തെ അകറ്റി മറ്റുള്ളവര്‍ നമ്മളേക്കാള്‍ മഹത്വമുള്ളവരാണെന്ന കാഴ്ചപ്പാടാണ് ഗുരു ധര്‍മം, അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. ഋതംബരാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിശുദ്ധനന്ദ സ്വാമികള്‍ തീര്‍ത്ഥാടന സന്ദേശം നല്കി. ഡോ.എം.എ. യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്, കെ.ജി. ബാബുരാജ്, നിസ്സാന്‍ സിഇഒ ടോണി തോമസ്, മുരളിയ ഫൗണ്ടേഷന് ചെയര്മാന് കെ. മുരളീധരന്, എം.ഐ. ദാമോദരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: