മലപ്പുറം: മലപ്പുറം വഴിക്കടവിന് സമീപമുള്ള താന്നിക്കടവ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യം. തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയാണ് പ്രദേശത്ത് ഇവരെത്തിയത്.
തോക്കുമായെത്തിയ മൂന്നംഗ സംഘം ഒരു മണിക്കൂറേളം സ്ഥലത്ത് തങ്ങിയ ശേഷമാണ് ് മടങ്ങിയത്. . കോളനിക്കാരുടെ കൈവശമുണ്ടായിരുന്ന അരിയും സാധനങ്ങളും വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. ലഘുലേഘകളും വിതരണം ചെയ്തു
കഴിഞ്ഞ ദിവസം വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. വനിതാ മതില് വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്ററുകള്‍ പരിച്ചിരുന്നത്. ഹിന്ദു സാമുദായിക സംഘടനകളെ കൂടെ കൂട്ടി സിപിഎം സൃഷ്ടിക്കാനൊരുങ്ങുന്നത് വര്‍ഗീയ മതിലാണെന്ന പോസ്റ്ററുകള്‍ നാട്ടിലുടനീളം ഒട്ടിച്ചിട്ടുണ്ട്.
ഇന്നലെയും കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രദേശത്തെ കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നാല് പേരുടെ ദൃശ്യങ്ങളുണ്ടെങ്കിലും മൂന്ന് പേരെ മാത്രമാണ് തിരിച്ചറിയാനായത്.തോക്ക് പിടിച്ചിരിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും, ലഘുലേഖ വിതരണം ചെയ്യുന്നതും, കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും വ്യക്തമായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: