ന്യൂദല്‍ഹി: ശബരിമലയിലേത് ആചാര സംരക്ഷണ പ്രശ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖും ശബരിമല വിഷയവും രണ്ടാണെന്നും ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും മോദി ന്യൂസ് ഏജന്‍സിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിയുടെ ഭിന്ന വിധി ശ്രദ്ധിച്ചു വായിക്കേണ്ടതാണ്. അതിന്മേലും ചര്‍ച്ച നടക്കേണ്ടതുണ്ട്. ഒരു വനിതയുടെ കാഴ്ചപ്പാടിലാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആ വിധി എഴുതിയത്, മോദി കൂട്ടിച്ചേര്‍ത്തു.
അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്ക് മുമ്പായി ഓര്‍ഡിനന്‍സ് ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. അയോധ്യയിലെ പ്രശ്നപരിഹാരം നിയമാനുസൃതമായ വഴികളിലൂടെ സാധ്യമാക്കുമെന്ന് ബിജെപി മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയയുടെ അന്തിമ തീര്‍പ്പിന് എല്ലാവരും കാത്തിരിക്കണം. അയോധ്യ കേസില്‍ രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് പിന്മാറാന് കോടതിയിലെ കോണ്‍ഗ്രസ് അഭിഭാഷകരോട് പാര്‍ട്ടി നിര്‍ദേശിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കേസിനെ അതിന്റെ വഴിക്ക് വിടാന്‍ കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകര്‍ തയാറാവണം. രാഷ്ട്രീയത്തിന്റെ തുലാസില്‍ അയോധ്യ വെയ്ക്കരുത്. കേസ് വൈകിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് വക്കീലന്മാര്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: