വനിതാ മതിലിന് തുടക്കം കുറിച്ച കാസര്‍കോട് ജില്ലയിലെ തൃക്കണ്ണാട് മേഖലയില്‍ മതിലില്‍ അണിചേരാന്‍ വനിതകളില്ലാത്ത അവസ്ഥ
തിരുവനന്തപുരം: ശബരിമലക്കെതിരെയും ഹിന്ദുഐക്യം തകര്‍ക്കാനുദ്ദേശിച്ചും സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സംഘപ്പിച്ച വര്‍ഗീയ വനിതാ മതിലില്‍ പലയിടങ്ങളിലും വിള്ളല്‍. കാസര്‍കോട്ട് അടക്കം ചില സ്ഥലങ്ങളില്‍ മതിലിന്റെ മറവില്‍ സംഘര്‍ഷങ്ങളുമുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗപ്പെടുത്തിയിട്ടും മതിലില്‍ വിള്ളല്‍ വീണത് സിപിഎമ്മിന് വലിയ നാണക്കേടായി.
കാസര്‍കോട്ട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മതിലില്‍ അഞ്ച് കിലോമീറ്റര്‍ പോലും അണമുറിയാതെ ജനങ്ങളെ അണിനിരത്താന്‍ സിപിഎമ്മിനായില്ല. മന്ത്രി ഇ. ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് മേഖലയില്‍ പോലും വലിയ വിള്ളല്‍ വീണു. കാഞ്ഞങ്ങാട് ചേറ്റുകണ്ട് ഭാഗത്ത് മതില് പരാജയപ്പെടുമെന്നായപ്പോള്‍ സിപിഎം നേതൃത്വം പോലീസ് സംവിധാനമുപയോഗിച്ച് അക്രമം അഴിച്ചുവിട്ടു.
മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിലും കിലോമീറ്ററുകളോളം മതില് തീര്‍ക്കേണ്ട സമയമായിട്ടും പങ്കെടുക്കാന്‍ ആളില്ലാതായി. ആലപ്പുഴയിലെ തിരുവമ്പാടി, പുറക്കാട്, കൊല്ലം ജില്ലയിലെ ഓച്ചിറ, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും മതില് പൂര്‍ത്തിയായില്ല. ചേര്‍ത്തലയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബം പങ്കെടുത്ത ഭാഗത്തുപോലും യഥാസമയം ആളില്ലായിരുന്നു.
മതില് സര്‍ക്കാരിന്റേതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ച് പറയുമ്പോഴും കളക്ടര്‍മാരും വകുപ്പ് സെക്രട്ടറിമാരും ഐപിഎസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസ് ചട്ടങ്ങളെല്ലാം ലംഘിച്ച് പ്രതിജ്ഞ ചൊല്ലി വേദി പങ്കിട്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും മതിലിനായി വിനിയോഗിച്ചു.
മതിലിന്റെ പേരില്‍ പുതുവര്‍ഷ ദിനത്തില്‍ വിദ്യാലയങ്ങളെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള നിര്‍ദേശം വന്നതനുസരിച്ച് മിക്കയിടങ്ങളിലും വിദ്യായലങ്ങള്‍ക്ക് ഉച്ചയോടെ അവധി പ്രഖ്യാപിച്ചു. മലബാര്‍ പ്രദേശങ്ങളില്‍ രാവിലെ മുതല്ക്കേ സ്കൂളുകള്‍ക്ക് അവധി നില്‍കി.
സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥയും ഇതായിരുന്നു. ഉച്ചയോടെ ഇടതു യൂണിയനില്‍പ്പെട്ട നേതാക്കള്‍ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി മതിലില്‍ പങ്കെടുപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളം തെറ്റി. തിരുവനന്തപുരത്ത് കിന്‍ഫ്രയില്‍ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന വനിതാ ജീവനക്കാരെ എല്ലാം മതിലില്‍ പങ്കെടുപ്പിച്ചു.
കുടുംബശ്രീ, തൊഴിലുറപ്പ്, ആശാവര്‍ക്കമാര്‍ തുടങ്ങിയ മേഖകളിലുള്ളവരെ ഭീഷണിപ്പെടുത്തി മതിലില്‍ അണിനിരത്തി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് കുട്ടികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചു. നിയമങ്ങള്‍ എല്ലാം ലംഘിച്ച് സ്കൂള്‍ വാഹനങ്ങളിലായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകരെ എത്തിച്ചത്. മതിലില്‍ പങ്കെടുക്കുന്നവരെ കൊണ്ടു പോകുന്നതിനായി സ്വകാര്യ ബസ് വിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎമ്മുകാര്‍ പാലക്കാട് വാഹനം അടിച്ചു തകര്‍ത്തു.
ശിവഗിരി തീര്‍ത്ഥാടകര്‍ക്കും കഠിന അനുഭവമാണ് സിപിഎം സമ്മാനിച്ചത്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന ദിവസമായിരുന്നു ഇന്നലെ. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരേണ്ടത്. തീര്‍ത്ഥാടകര്‍ മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്ന വാഹനങ്ങളെല്ലാം സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി വനിതാ മതിലിനായി വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ശിവഗിരി തീര്‍ത്ഥാടന സമാപന ദിവസം എത്തിച്ചേരേണ്ട ലക്ഷക്കണക്കിന് ഭക്തര്‍ക്ക് തീര്‍ഥാടനത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: