കോഴിക്കോട്: ഇടതു വനിതാ മതില് കോഴിക്കോട്ടും പൊളിഞ്ഞു. കോഴിക്കോട് നഗരത്തില്‍ പ്രധാനവേദിയായ മുതലക്കുളത്ത് മതില് കെട്ടാന്‍ വനിതകളുണ്ടായെങ്കിലും തൊട്ടടുത്ത് മാനാഞ്ചിറ ബാങ്ക് ജങ്ഷന്, അശോക ആശുപത്രി എന്നിവയ്ക്ക് സമീപം ആളെത്തിയില്ല. റിഹേഴ്സല്‍ നടക്കുന്ന 3.45ന് ഈ പ്രദേശത്ത് സംഘാടകര്‍ പോലും എത്തിയിരുന്നില്ല. നാലിന് മതില് ആരംഭിച്ചെങ്കിലും 4.15 ന് സമാപനം വരെ പൂര്‍ണമാക്കാനായില്ല. രണ്ടറ്റത്തുനിന്നും ആളുകളെ തികയ്ക്കാന്‍ സംഘാടകര്‍ ഏറെ പണിപ്പെട്ടെങ്കിലും പൂര്‍ത്തിയാക്കാനായില്ല.. നടക്കാവ്, ചെങ്ങോട്ട്കാവ് എന്നിവിടങ്ങളിലും പരാജയം.
ഉച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍ എന്‍ജിഒ യൂണിയന് നേതാക്കള്‍ കയറിയിറങ്ങി ജീവനക്കാരെ നിര്‍ബന്ധിച്ചെങ്കിലും ഭൂരിഭാഗം ജീവനക്കാരും മതില് പണിയാന്‍ എത്തിയില്ല. കുടുംബശ്രീ, തൊഴിലുറപ്പ് വനിതകളാണ് മതിലില്‍ അണിചേര്‍ന്ന ഏറെ പേരും. മതിലില്‍ പങ്കെടുക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്കിയ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് യുവജന രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇന്നലെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ ബോര്‍ഡിനെ ചെരുപ്പുമാല അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: