കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പോലീസ് നടത്തിയ തെരച്ചിലില്‍ പൊട്ടാത്ത രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പറമ്പത്ത് അബ്ദുല്ല മുസല്യാരുടെ വീട്ടുപറമ്പിലാണ് സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പറമ്പത്ത് സാലിഹ് (26), പറമ്പത്ത് മലയില്‍ മുനീര്‍ (22), കുളങ്ങര ഷംസീര്‍ (23) എന്നിവര്‍ക്കാണ് പരിക്ക്. സാലിഹിന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടതായും കാലിനും കണ്ണിനും പരിക്കുണ്ടെന്നും പോലീസ് പറഞ്ഞു.
കുറ്റ്യാടി സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയിലാണ് പൊട്ടാത്ത രണ്ട് നാടന്‍ ബോംബുകള്‍ ലഭിച്ചത്. സാലിഹിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: