ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്ര ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പ്രവീണ്‍കുമാറും സത്യപ്രതിജ്ഞ ചെയ്തു.
ഇതോടെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും രണ്ട് ഹൈക്കോടതികളായി. തെലങ്കാന രൂപീകൃതമായതു മുതല്‍ രണ്ടു സംസഥാനങ്ങള്‍ക്കും കൂടി ഒരു ഹൈക്കോടതിയാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. തോട്ടത്തില്‍ രാധാകൃഷ്ണന്, 2017 ജൂലൈ മുതല്‍ ഇരു സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു തോട്ടത്തില്‍ ബി രാധാകൃഷ്ണന്. ആന്ധ്ര ഹൈക്കോടതിയുടെ ആസ്ഥാനം അമരാവതിയാണ്. സത്യപ്രതിജ്ഞക്കു ശേഷം ചീഫ് ജസ്റ്റിസ് ഹൈക്കോടതിയിലെ പുതിയ 12 ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: