മുംബൈ: കിട്ടാക്കടത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. 2019 മാര്‍ച്ചോടെ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിട്ടാക്കടത്തിന്റെ തോതിലുണ്ടായിരിക്കുന്ന കുറവ് ആശ്വാസകരമെന്ന് പറയാന്‍ പറ്റില്ല. ഇപ്പോഴും കിട്ടാക്കടം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ആര്‍ബിഐയുടെ കണക്കനുസരിച്ച് 2018 മാര്‍ച്ചില്‍ 11.5% ആയിരുന്ന കിട്ടാക്കടത്തിന്റെ തോത് സപ്തംബര്‍ ആയപ്പോഴേക്കും 10.8% ആയി കുറഞ്ഞു. 2019 മാര്‍ച്ചോടെ 10.3% ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീര്‍ഘകാലമായി ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധി ഇപ്പോള്‍ തരണം ചെയ്യുതുകൊണ്ടിരിക്കുകയാണ്. അര്‍ധ-വാര്‍ഷിക കണക്കനുസരിച്ച് 2015 സപ്തംബര്‍ മുതല്‍ പ്രൊവിഷന്‍ കവറേജിന്റെ തോതിലുണ്ടായ മാറ്റം ഇതിന്റെ സൂചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: