മുംബൈ: ഹിന്ദി ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന് (81) അന്തരിച്ചു. ഡിസംബര്‍ 31ന് വൈകിട്ട് ആറിന് കാനഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഓര്‍മക്കുറവും ശാരീരികാസ്വസ്ഥതയും കാരണം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം കാനഡയിലായിരിക്കുമെന്ന് ഖാനിന്റെ മകന് അറിയിച്ചു.
1937ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലായിരുന്നു ജനനം. 1973-ല്‍ രജേഷ് ഖന്ന നായകനായ ദാഗായിരുന്നു ഖാന്റെ ആദ്യ സിനിമ. 1980-90കളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഖാന്. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഇരുനൂറ്റമ്പതിലധികം സിനിമകള്‍ക്ക് സംഭാഷണമെഴുതി.
ഗംഗ യമുന സരസ്വതി, കൂലി, ദേശ് പ്രേംമ്, സുഹാഗ്, പര്‍വാരിഷ്, അമര്‍ അക്ബര്‍ ആന്റണി, ഷറാബി, ലാവാരിസ്, ജ്വാലാമുഖി, മുഖന്ദര്‍ കാ സികന്ദര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് ഖാന് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: