സിഡ്നി: ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ ഇതാദ്യമായി ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കനകാവസരം കൈവന്നിരിക്കുകയാണ്. നാളെ സിഡ്നിയില്‍ ആരംഭിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യക്ക് പരമ്പര വിജയം സ്വന്തമാകും. അഡ്ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ വിജയിച്ച കോഹ്ലിയുടെ ഇന്ത്യ പരമ്പരയില്‍ 2-1 ന് മുന്നിട്ടുനില്‍ക്കുകയാണ്.
സിഡ്നി ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് നാല് മത്സരങ്ങളുടെ പരമ്പര 3-1 ന് സ്വന്തമാകും. സിഡ്നിടെസ്റ്റ്് സമനിലയായാല്‍ 2-1 ന് പരമ്പര ഇന്ത്യക്ക് ലഭിക്കും. അവസാന ടെസ്റ്റില്‍ വിജയത്തോടെ 3-1 ന് പരമ്പര നേടാനുള്ള പുറപ്പാടിലാണ് കോഹ്ലിയും കൂട്ടരും.
അവസാന ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. കുഞ്ഞുജനിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ നാട്ടിലേക്ക് മടങ്ങിയതിനാലാണ് ടീമില്‍ മാറ്റം വേണ്ടിവരുന്നത്. സ്പന്നിര്‍ അശ്വിന് ആരോഗ്യം വീണ്ടെടുത്താല്‍ അവസാന ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചാല്‍ അശ്വിന് അവസരം ലഭിക്കും. മറിച്ച് ഒരു സ്പിന്നറെയാണ് കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അശ്വിന് പകരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നറുക്ക് വീഴും. വേഗത്തില്‍ റണ്‍സ് അടിച്ചുകയറ്റാന്‍ കഴിയുന്ന ഓള് റൗണ്ടറാണ് ഹാര്‍ദിക്. അദ്ദേഹത്തിന്റെ മീഡിയം പേസ് ഓസീസ് ബാറ്റ്സ്മാന്മാര്ക്ക്് ഭീഷണിയാകുകയും ചെയ്യും.
മെല്‍ബണ്‍ ടെസ്റ്റില്‍ ക്ലിക്കായ മായങ്ക് അഗര്‍വാള്‍- ഹനുമ വിഹാരി സഖ്യത്തെ തന്നെ ഓപ്പണര്‍മാരായി ഇറക്കും. മൂന്നാം ടെസ്റ്റില്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ ചേതേശ്വര്‍ പൂജാര മൂന്നാം നമ്പറില്‍ ഇറങ്ങും. അജിങ്ക്യ രഹാനെയും വിക്കറ്റര്‍ കീപ്പര്‍ ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമൊക്കെ അവസാന ടീമിലുണ്ടാകും.
ഈ സീസണില്‍ ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ ജസ്്പ്രീത് ബുംറയാണ് ഇന്ത്യയുടെ ബൗളിങ്ങ് ശക്തി. യുവതാരമായ ബുംറ ഈ സീസണില്‍ ഇതുവരെ 48 വിക്കറ്റുകള്‍ വീഴ്്ത്തി.
മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ തീപാറുന്ന ബൗളിങ്ങ് കാഴ്ചവെച്ച ഈ പേസര്‍ 86 റണ്‍സിന് ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്ങ്സില്‍ 33 റണ്‍സിന് ആറു വിക്കറ്റും രണ്ടാം ഇന്നിങ്ങ്സില്‍ 53 റണ്‍സിന് മൂന്ന് വിക്കറ്റും നേടി. ഈ മികവാണ് ഇന്ത്യക്ക്് വിജയമൊരുക്കിയത്. കളിയിലെ കേമനുള്ള അവാര്‍ഡ് ബുംറയ്ക്ക് ലഭിച്ചു. നാലാം ടെസ്റ്റിലും ബുംറയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: