കോഴിക്കോട്: ശബരിമലയിലെ ആചാരലംഘനം മുഖ്യമന്ത്രി പിണറായി വിജയന്-മാവോയിസ്റ്റ് കൂട്ടുകെട്ടുവഴി. മാവോയിസ്റ്റ് ആക്രമണ രീതി അവലംബിച്ച് ഇരുട്ടിന്റെ മറവിലായിരുന്നു വിശ്വാസലംഘന അതിക്രമം.
ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരാണ് പോലീസ് സംരക്ഷണയില്‍ മല കയറിയത്. വിശ്വാസലംഘനത്തിന് ആക്ടിവിസ്റ്റുകള്‍ നടത്തിയ പരിശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടപ്പോഴാണ് പിണറായി സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കിയത്. ആദ്യ ശ്രമം പരാജയപ്പെട്ടതിനുശേഷം ഇരുവരും എവിടെയാണെന്നതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് പോലും വിവരമുണ്ടായിരുന്നില്ല. ഏറ്റവും അനുകൂല സാഹചര്യം വരുമ്പോള്‍ ഇവരെ സന്നിധാനത്തേക്ക് എത്തിക്കാനായിരുന്നു ഉന്നതതലത്തിലെ ഗൂഢാലോചന. മുഖ്യമന്ത്രിക്കും ഏതാനും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നുള്ളൂ.
കമ്യൂണിസ്റ്റ്-ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സംയുക്ത നീക്കമാണ് ശബരിമലയില്‍ ഇക്കഴിഞ്ഞ ദിവസം വിജയം കണ്ടത്. ഇതിന് സര്‍ക്കാരിന്റെ പൂര്ണപിന്തുണയുമുണ്ടായി. വിശ്വാസലംഘനത്തിനായി ശബരിമലയിലെത്തിയ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ഭൂരിഭാഗവും ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുവരായിരുന്നു. ഇടതു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഇവര്‍ ആചാരലംഘനത്തിന് തയാറായത്.
വനിതാമതില്‍ കെട്ടിയ ദിവസം തന്നെ ആചാരലംഘനത്തിന് തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിന് കേരളത്തിലെ വനിതകള്‍ അനുകൂലമാണെന്ന് പ്രഖ്യാപിക്കുകയും തുടര്‍ന്ന് സ്ത്രീപ്രവേശനം നടന്നുവെന്ന് വരുത്തിത്തീര്‍ക്കുകയുമായിരുന്നു ലക്ഷ്യം.
സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ഗ്രൂപ്പിന്റെ നേതാവാണ് ബിന്ദു. സജീവ സിപിഎം പ്രവര്‍ത്തകയായിരുന്ന കനകദുര്‍ഗ ഇപ്പോള്‍ മാവോയിസ്റ്റ് അനുകൂലി കൂടിയാണ്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയും ചില രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്.
ജനുവരി അഞ്ചിന് മുമ്പ് സന്നിധാനത്തെത്തുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. 24ന് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിനു ശേഷമാണ് അന്തിമശ്രമം തയാറാക്കിയത്. വിവരം പുറത്തു പോവാതിരിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള നിരീക്ഷണത്തിലാണ് പദ്ധതി. സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന പേരില്‍ ഇന്നലെ എറണാകുളം കെഎസ്ഇബി ഹാളില്‍ ചേര്‍ന്ന യോഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: