എരുമേലി: ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് യുവതികള്‍ പ്രവേശിച്ചതില്‍ മനംനൊന്ത്, തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തിയ അയ്യപ്പഭക്തര്‍ മാലയും ഇരുമുടിക്കെട്ടും ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ച് മടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര സ്വദേശികളായ ഗുരുസ്വാമി ബാബു, അനില്‍കുമാര്‍, സുനില്‍കുമാര്‍, സുബാഷ് എന്നീ നാലംഗ അയ്യപ്പഭക്ത സംഘമാണ് മനംനൊന്ത് ഈറനണിഞ്ഞ കണ്ണുകളുമായി ശരണംവിളിച്ച് മാലയും, ഇരുമുടിക്കെട്ടും കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ചത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് കാല്‍നടയായി ഇന്നലെ രാവിലെയാണ് ഇവര്‍ എരുമേലിയിലെത്തിയത്. എരുമേലി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശബരിമലയ്ക്ക് പോകാനൊരുങ്ങവേയാണ് യുവതികള്‍ പ്രവേശിച്ച വിവരമറിയുന്നത്. വിഷമിച്ച മനസ്സുമായി മല ചവിട്ടാന്‍ കഴിയാത്തതിനാലാണ് മാലയും, ഇരുമുടിക്കെട്ടും കൊടിമരച്ചുവട്ടില്‍ വയ്ക്കുന്നതെന്നും ഭക്തര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: