ലണ്ടന്‍: ആഴ്സണല്‍ വിജയവഴിയില്‍ തിരിച്ചെത്തി. പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഫുല്‍ഹാമിനെ തോല്‍പ്പിച്ചു. പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന ലിവര്‍പൂളിനോട് കഴിഞ്ഞ ദിവസം തകര്‍ന്നടിഞ്ഞ ആഴ്സണല്‍ ഫുല്‍ഹാമിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
തുടക്കത്തില്‍ രണ്ട് അവസരങ്ങള്‍ റായന്‍ സെസീഗ്നോണ് പാഴാക്കിയെങ്കിലും ഇരുപത്തിയഞ്ചാം മിനിറ്റില്‍ ആഴ്സണല്‍ മുന്നിലെത്തി. ഗ്രാനിറ്റ് സാക്കയാണ് ഗോളടിച്ചത്്. ഇടവേളയ്ക്ക് ആഴ്സണല്‍ 1-0 ന് മുന്നിട്ടുനിന്നു. ഇടവേളയ്ക്ക് ശേഷം അലെക്സാണ്ടര്‍ ലകാസെറ്റി ലീഡ് 2-0 ആക്കി. 69-ാം മിനിറ്റില്‍ ഫുല്‍ഹാമിന്റെ അബുബക്കര്‍ കമാറ ഒരു ഗോള്‍ മടക്കി. പിന്നീട് ആരോണ്‍ റാംസേയും പിയറി ഔബാമേയാങ്ങും ഗോളടിച്ചതോടെ ആഴ്സണല്‍ ജയിച്ചുകയറി.
അവസാന ആറു മത്സരങ്ങളില്‍ ആഴ്സണലിന്റെ രണ്ടാം വിജയമാണിത്. ഇതോടെ 21 മത്സരങ്ങളില്‍ 41 പോയിന്റുമായി ആഴ്സണല്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: