തിരുവനന്തപുരം: കേരളത്തിലെ സ്ഥിതി 1959 ലേതിന് സമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും
കേരളത്തില്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി നടത്തും. ബിജെപി എവിടെയും നിര്‍ബന്ധപൂര്‍വ്വം വാഹനങ്ങള്‍ തടയുകയോ കടയടപ്പിക്കുകയോ ചെയ്യില്ല. ഹര്‍ത്താല്‍ സമാധാനപരമായി തന്നെ നടത്തും. ഹര്‍ത്താലിന് മികച്ച ജനപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിരാഹാരം കിടക്കണമെന്ന കോടിയേരിയുടെ പരാമര്‍ശത്തെയും ശ്രീധരന്‍പിള്ള പരിഹസിച്ചു. കോടിയേരിയുടെ വാക്ക് കേള്‍ക്കേണ്ടവരല്ല ബിജെപിക്കാര്‍. കോടിയേരി അയാളുടെ തറവാട്ടില്‍ പോയി പറയുകയാണ് വേണ്ടത്. നിരാഹാരസമരം കിടക്കുന്ന ശിവരാജന് 30 കൊല്ലം ജനപ്രതിനിധിയായ ആളാണെന്നും അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തില്‍ ജനരോഷം പ്രകടമാണ്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടം. കപടതന്ത്രങ്ങളിലൂടെ തരംതാണ രീതിയിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ശ്രീധരന് പിള്ള ആരോപിച്ചു. അതേപോലെ അയ്യപ്പഭക്തനായ ചന്ദ്രന് ഉണ്ണിത്താന്റെ കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഇവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: