പത്തനംതിട്ട: പന്തളത്ത് കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന് ഉണ്ണിത്താന്റെ കുടുംബം പോലീസിനും സിപിഎമ്മിനുമെതിരെ രംഗത്ത്. സംഘര്‍ഷ സാധ്യതയുണ്ടായിരുന്നിട്ടും പോലീസ് മുന്‍കരുതലൊന്നും എടുത്തില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ ആരോപിച്ചു.
ശബരമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന് ദുഖിതനായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മസമിതിയുടെ സജീവപ്രവര്‍ത്തകനുമായിരുന്നു. അതേസമയം, അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. അജു, കണ്ണന് എന്നീ രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറിലാണ് ചന്ദ്രന് ഉണ്ണിത്താന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: