തിരുവനന്തപുരം : ശബരിലയില്‍ ആചാര ലംഘനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം ഉന്നത വൃത്തങ്ങളോട് ചോദിക്കാതെ നടയടച്ചത് സുപ്രീംകോടതി വിധിക്കെതിരായ നിലപാടാണ്. ഇത് ഗുരുതര പിഴവാണെന്നാണ് ബോര്‍ഡ്.
തന്ത്രി നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അതേസമയം ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് അവകാശമുണ്ടെന്നാണ് ദേവസ്വത്തിന്റെ നിലപാട്.
എന്നാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ തന്ത്രിക്ക് സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് മാനുവലില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ദേവസ്വത്തിനോട് ആലോചിക്കാതെ നടയടച്ചതിനാണ് വിശദികരണം തേടുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: