ന്യൂയോര്‍ക്ക് : ശബരിമലയില്‍ നടന്നത് ഹിന്ദുവേട്ടയെന്ന് അമേരിക്കയിലെ മലയാളി സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ). ശബരിമലയില്‍ യുവതികളെ ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിണറായി സര്‍ക്കാരിനെ ബുധനാഴ്ച ചേര്‍ന്ന കെഎച്ച്എന്‍എ യോഗം രൂക്ഷമായി വിമര്‍ശിച്ചു.
ശബരിമലയില്‍ നിര്‍ബന്ധിത യുവതി പ്രവേശനത്തിലൂടെ നടന്ന ആചാരലംഘനം ഒരു മത വിശ്വാസത്തിന് എതിരെ നടക്കുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും അവസാനത്തെ ദൃഷ്ടാന്തമാണ്. ഇരുട്ടിന്റെ മറവില്‍ നീചമായ മാര്‍ഗങ്ങളിലുടെ അയ്യപ്പ ഭക്തരെ അവഹേളിക്കുന്നതിനായി ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്താന്‍ പിന്തുണ നല്‍കിയവരെ ഹിന്ദു സമൂഹം തിരിച്ചറിയണം. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തവര്‍ ക്ഷമിക്കാനാകാത്ത തെറ്റാണ് വിശ്വാസികളോട് ചെയ്തത്.
ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്ക് പുല്ലുനില കല്‍പ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ഇവരുടെ തന്നെ നാശത്തിനു കാരണമാകും. ഇതിലും വലിയ സംഘടിത ആക്രണങ്ങള്‍ ചെറുത്തുശീലമുള്ള ഹിന്ദു സമൂഹം ഇതിനേയും അതി ജീവിക്കും. കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി ഇപ്പോഴും ഭക്തരുടെ മനസ്സില്‍ ജ്വലിക്കുന്നുണ്ട്.
പ്രവാസി മലയാളി സംഘടന എന്ന നിലയില്‍ കേരളത്തിലെ ഹിന്ദുക്കളുടെ വംംശനാശം ആഗ്രഹിക്കുന്ന ശക്തികളെ എതിര്‍ത്ത് തോല്പിക്കാന് കെഎച്ച്എന്‍എ ഒരുക്കമാണ്. യുഎസില്‍ താമസിക്കുന്ന ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ശബരിമല യുവതികളുടെ ദര്‍ശനത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. രേഖ മേനോന് അറിയിച്ചു. അന്തിമ വിജയം എന്നും ധര്‍മ്മത്തിന്റേതായിരിക്കുമെന്നും, ഈ ലക്ഷ്യത്തില്‍ എത്തുന്നതുവരെ ശരണമന്ത്രങ്ങളുടെ കരുത്തോടെ ഹൈന്ദവ വിശ്വാസികള്‍ ജാഗരൂകരായി നില്‍ക്കണമെന്നും കെഎച്ച്എന്‍എ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: