കൊച്ചി: ശബരിമലയില്‍ ആചാരലംഘനശ്രമവുമായി എത്തിയ മനിതി പ്രവര്‍ത്തകര്‍ക്ക് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സ്വകാര്യ വാഹനം അനുവദിച്ചത് കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി.
ഈ റൂട്ടില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കരുതെന്നായിരുന്നു മുന്‍ ഉത്തരവ്. ഇക്കാര്യം പരിശോധിക്കണമെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണോയെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ജനുവരി ഒമ്പതിന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോര്‍ട്ടും ഹര്‍ജികളും പരിഗണിച്ച ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
ശബരിമലയിലെ പോലീസ് നടപടികള്‍ വിവേക രഹിതമാണെന്ന് ചൂണ്ടിക്കാട്ടി നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മനിതി പ്രവര്‍ത്തകര്‍ക്ക് യാത്ര ഒരുക്കിയത് ഡിജിപിയുടെ അറിവോടെയാണോ? മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചോ? കോടതിയുത്തരവ് വിഫലമാക്കാന്‍ ഏതെങ്കിലും തരത്തില്‍ ശ്രമമുണ്ടായോ? കോടതി ചോദിച്ചു.
മനിതി പ്രവര്‍ത്തകര്‍ ദര്‍ശനം നടത്താന്‍ ഡിസംബര്‍ 23ന് എത്തിയപ്പോഴും 24ന് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ ദര്‍ശനത്തിനെത്തിയപ്പോഴും ഉണ്ടായ സംഭവങ്ങളിലും സര്‍ക്കാര്‍ വിശദീകരണം നല്‍കണം. രണ്ടു ദിവസവും ഭക്തര്‍ക്ക് 20 കിലോമീറ്റര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നെന്നും സന്നിധാനത്ത് എത്താന്‍ നിരീക്ഷകര്‍ പോലും ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതൊഴിവാക്കാനാവുമായിരുന്നില്ലേയെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു. നിരീക്ഷണ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറലിനും ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുളള മറ്റു കക്ഷികള്‍ക്കും നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: