കോട്ടയം: പന്തളത്ത് സിപിഎമ്മുകാര്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ശബരിമല കര്‍മസമിതി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താന്റെ മരണത്തെ അപമാനിച്ച് മുഖ്യമന്ത്രി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പേ ചന്ദ്രന്റെ മരണം ഹൃദയസ്തംഭനമാക്കി മാറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചത്.
ഇന്നലെ രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്, ചന്ദ്രന് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പിണറായി പറഞ്ഞത്. വൈകിട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്നു തെളിഞ്ഞു. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതം മരണകാരണമായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് നിരവധി പരിക്കുകള്‍ സംഭവിച്ചതായും ഇതുമൂലമുണ്ടായ രക്തസ്രാവവും മരണത്തിന് കാരണമായെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ മുഖ്യമന്ത്രി മരണകാരണം പ്രഖ്യാപിച്ചത് സംശയത്തിന് ഇടവരുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ട് പന്തളത്ത് ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിന് നേരെ സിപിഎം ഓഫീസില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: