ന്യൂദല്‍ഹി: ശബരിമല വിഷയത്തിലെ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് നിലവിലെ സ്ഥിതിഗതികള്‍ക്ക് കാരണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബുധനാഴ്ച ശബരിമലയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആ അസ്വാസ്ഥ്യത്തിന് ആക്കം കൂട്ടുകയും കേരളം മുഴുവന്‍ യുദ്ധക്കളമായി മാറുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ഭക്തര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം, പാലക്കാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സംഘര്‍ഷം നടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഇത്തരത്തിലൊരു സാഹചര്യത്തിലേക്കെത്തിച്ച ഇടതുപക്ഷ സര്‍ക്കാരിന് ഇതിന്റെയെല്ലാ്ം ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന് സാധിക്കില്ല . സുപ്രീം കോടതി വിധിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെയും മറ്റും ശബരിമലയിലേക്ക് കയറ്റാന്‍ ശ്രമിക്കുക വഴി വിശ്വാസികളുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഗൂഡാലോചനയുടെ ഭാഗമാണോയിതെന്നും സംശയിക്കേണ്ടിയിരിക്കുന്നെന്നും കണ്ണന്താനം പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ മലകയറ്റം പകുതിയാക്കി മടങ്ങിയ മാവോയിസ്റ് ബന്ധമുള്ള ബിന്ദു, കനകദുര്‍ഗ എന്നിവരെ ഇരുട്ടിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ശബരിമലയില്‍ എത്തിച്ചെന്നാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇവര്‍ പുലര്‍ച്ചെ ക്ഷേത്രത്തിന്റെ സോപാനത്തില്‍ കയറുന്നതും തിരികെ ഇറങ്ങുന്നതുമായ ദൃശ്യങ്ങളെടുത്ത് പോലീസ് തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ആചാരലംഘനം ബോധ്യമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ ലഭിച്ചോയെന്നു തന്നെ അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥനോട് അതിലൊരു യുവതി ചോദിക്കുന്ന ദൃശ്യം എല്ലാ മാധ്യമങ്ങളും സംപ്രേഷണം ചെയ്തിട്ടുണ്ട്.
രാത്രിയില്‍ പമ്പയിലെത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസാണ് താമസമൊരുക്കിയത്. ശബരിമലയില്‍ ദര്‍ശനത്തിനു വരുന്ന ഭക്തകള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ സംരക്ഷണം നല്‍കുമെന്ന് മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പറഞ്ഞിട്ടുള്ളത്. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് രണ്ടു ആക്ടിവിസ്റ്റുകളെ പോലീസ് അകമ്പടിയോടെ പമ്പയിലെത്തിച്ച് ആരുമറിയാതെ പതിനെട്ടാംപടി ഒഴിവാക്കി ക്ഷേത്രത്തിലെത്തിക്കുകയാണ് അവര്‍ ചെയ്തത്.
കേരളത്തെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് മനഃപൂര്‍വം തള്ളിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും നല്കാന് ബാധ്യസ്ഥരായ സര്‍ക്കാര്‍ തെരുവില്‍ യുദ്ധമുണ്ടാക്കി അരാജകത്വം സൃഷ്ട്ടിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും ഭക്തരുടെ വികാരത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. തെറ്റ് തിരുത്തി സമവായത്തിന് ശ്രമിക്കണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: