സന്നിധാനം: ശബരിമലയിലേക്ക് തീവ്ര ഇടത് അനുഭാവമുള്ള യുവതികളെ ഒളിപ്പിച്ച്പ്രവേശിപ്പിച്ചത് ശബരിമലയെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയെന്നതിന് കൂടുതല്‍ തെളിവുകള്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള ‘തെൡവ് തയ്യാറാക്കാന്‍ കൂടിയായിരുന്നു ഇവരെ പ്രവേശിപ്പിച്ചതെന്ന് പോലീസ് പുറത്ത് വിട്ട വീഡിയോയിലെ സംഭാഷണത്തില്‍ വ്യക്തം. യുവതികള്‍ക്ക് അയ്യപ്പ വിഗ്രഹം കാണാനായില്ലെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
ബിന്ദുവും കനകദുര്‍ഗ്ഗയും സോപാനത്തില്‍ നിന്ന് ഭസ്മക്കുളത്തിലേക്കുള്ള വഴിയില്‍ ഇറങ്ങുമ്പോഴുള്ള വീഡിയോയാണിത്. പുറത്തിറങ്ങുന്ന പടിയില്‍ നിന്ന് ബിന്ദു മുനീര്‍ എന്ന പോലീസുകാരനോട് സംസാരിക്കുന്നത് ഇങ്ങനെ.
ബിന്ദു: സാറേ ഞങ്ങള്‍ കണ്ടില്ല,
മുനീര്‍: നിങ്ങള്‍ ദര്‍ശനം കണ്ടില്ലേ?
ബിന്ദു: ഇല്ല
മുനീര്‍: അതാണ് ദര്‍ശനം.
ബിന്ദു: അതല്ല മുനീര്‍ സാറേ
മുനീര്‍: പിന്നേത്?
ബിന്ദു: നമുക്ക് അങ്ങനെ അല്ല. അവിടെ നിന്നിട്ട് ഒരു ഇതെങ്കിലുമില്ലാണ്ട് ഞങ്ങള്‍ക്ക് എന്തോ എവിഡന്‍സ്?
മുനീര്‍: എല്ലാവര്ക്കും കാണാന്‍ ഒരു സെക്കന്റേ കൊടുക്കുന്നുള്ളൂ.
പോലീസുകാരന്: വീഡിയോ എടുത്തു. വീഡിയോ എടുത്തു. അത്രതന്നെ ഉള്ളൂ….അത്രതന്നെ കിട്ടുള്ളൂ. വീഡിയോ എടുത്തു. വീഡിയോ എടുത്തു…സംഭവം കിട്ടി.
മുനീര്‍: നടക്ക്.. നടക്ക്. ഇനിയും സമയമില്ല
കനക ദുര്‍ഗ്ഗ: സര് പ്ലീസ് സര്.
പോലീസുകാരന്: കിട്ടി കിട്ടി കംപ്ലീറ്റ് കിട്ടി
കനകദുര്‍ഗ്ഗ: കിട്ടിയോ
പോലീസുകാരന്: കിട്ടി (വീഡിയോ അവസാനിപ്പിക്കുന്നു)
ഭക്തരുടെ ഏക പ്രതീക്ഷയായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പ്രതിഷേധങ്ങള്‍ ഒന്നും ഇല്ലാതെ യുവതികള്‍ ദര്‍ശനം നടത്തി മടങ്ങി എന്ന് കോടതിയില്‍ സമര്‍ത്ഥിക്കാന്‍ ഈ വീഡിയോ ഉപയോഗിക്കും. അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ചന്ദ്രാനന്ദന്‍ റോഡില്‍ തിരക്കില്ലാത്ത സമയം നടന്നുപോകുമ്പോള്‍ വിരലിലെണ്ണാവുന്ന ഭക്തരെ കാട്ടി തങ്ങള്‍ക്ക് നേരെ ഭക്തരുടെ യാതൊരു പ്രതിഷേധവും ഉണ്ടായില്ലെന്നും പ്രതിഷേധം മറ്റ് ചിലര്‍ക്കാണെന്നും ബിന്ദു പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം പിണറായി സര്‍ക്കാര്‍ ശബരിമലയെ കോടതിയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: