ഇരിട്ടി(കണ്ണൂര്‍): ശബരിമല ആചാരലംഘന പ്രശ്നത്തില്‍ പോലീസും സിപിഎമ്മും നടത്തിയത് വന്‍ ഗൂഢാലോചനയെന്ന് തെളിയുന്നു. ആചാരലംഘനത്തിനായി എത്തിച്ച കനകഗുര്ഗയേയും ബിന്ദുവിനേയും പാര്‍പ്പിച്ചത് കുടകിലെ ഒരു ലോഡ്ജില്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇതിന് പിന്നിലെ ഗൂഢാലോചന നടന്നതായി വ്യക്തമാവുന്നത്.
കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിട്ടു നില്ക്കുന്ന കുടകിലെ വീരാജ്പേട്ട ടൗണിനു സമീപം ദൊഡ്ഡാട്ടി ചൗക്കിയിലെ സീതാലക്ഷ്മി ലോഡ്ജിലാണ് യുവതികളെ പാര്‍പ്പിച്ചത്. ഇതിനു സമീപത്തായി ഒരു സിഐടിയു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഇവിടെ കൊണ്ടുവരുന്നതിന്റെയും മുറിയെടുക്കുന്നതിന്റെയും, മൂന്നു ദിവസത്തിനു ശേഷം തിരിച്ചു പോകുന്നതിന്റെയും വ്യക്തമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. 29 ന് ഉച്ചക്ക് ശേഷം 2.12 നാണ് ഇവര്‍ ലോഡ്ജിലെത്തി മുറിയെടുക്കുന്നത്. 31 ന് രാവിലെ 10.22 ന് മുറിയൊഴിഞ്ഞ് തിരിച്ചു പോയി. ബിന്ദു.എ, എടക്കുളം കോഴിക്കോട് എന്ന വിലാസത്തിലാണ് മുറിയെടുത്തത്. രണ്ടുപേര്‍ക്കായി പതിനാലാം നമ്പര്‍ റൂമാണ് താമസിക്കാനായി നല്‍കിയത്. എന്നാല്‍ നല്‍കിയിരുന്ന നമ്പര്‍ ബിന്ദുവിന്റേതല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചെറുപ്പക്കാരനായ ഒരു പുരുഷന്റെ കൂടെയാണ് ഇവര്‍ ലോഡ്ജിലെത്തിയത്. ഇയാള്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 31 ന് ഇവര്‍ നേരെ പോയത് തിരുവനന്തപുരത്തേക്കാണെന്നാണ് അനുമാനം. ഇവിടെ നിന്നും വനിതാമതിലില്‍ പങ്കെടുത്തശേഷം പോലീസിന്റെ അകമ്പടിയോടെ ശബരിമലയിലേക്ക് തിരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: