കാസര്‍കോട്: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണം. കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ മീപ്പുഗിരി സ്വദേശി പി. ഗണേഷി (59)ന് നേരെ വധശ്രമമുണ്ടായി. ബൈക്കിലെത്തിയ മുസ്ലിം മതതീവ്രവാദികള്‍ കുത്തുകയായിരുന്നെന്ന് ഗണേഷ് പറഞ്ഞു. ഇടത് കൈക്ക് ആഴത്തില്‍ കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തേക്ക് മാറ്റി. കാസര്‍കോട് നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അക്രമം.
ബന്തിയോട് വച്ച് ആര്‍എസ്എസ് മഞ്ചേശ്വരം താലൂക്ക് സഹശാരീരിക് പ്രമുഖ് കെ. അനില്‍കുമാര്‍(31) നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ബന്ധിയോട് നഗരത്തില്‍ മുസ്ലിം മതതീവ്രവാദികള്‍ അക്രമിക്കുകയായിരുന്നുവെന്ന് മംഗല്‍പ്പാടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ പിഗ്മി ഏജന്റായ അദ്ദേഹം പറഞ്ഞു.
നീലേശ്വരം വട്ടപൊയിലിലെ ബിജെപി ഓഫീസ് സിപിഎമ്മുകാര്‍ അടിച്ച് തകര്‍ത്തു. അവിടെ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ കവര്‍ന്നു. പാലക്കുന്നിലെ ഉദുമ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ചുവന്ന പെയിന്റ് അടിച്ച് വികൃതമാക്കി. വിഎച്ച്പി നേതാവിന്റെ വീട്ടുമുറ്റത്ത് റീത്തും അസഭ്യം എഴുതിയ കത്തും വച്ചു. ബേക്കല്‍ പള്ളിക്കര കൂട്ടക്കനിയിലെ വിഎച്ച്പി ജില്ലാ ധര്‍മ്മ പ്രചാര്‍ പ്രമുഖ് കെ.ജയകുമാറിന്റെ വീട്ടിലാണ് റീത്ത് വച്ചത്. കൂട്ടക്കനിയില്‍ ജന്മഭൂമി ഏജന്റും ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കൂട്ടക്കനിയുടെ സൂപ്പര്‍മാര്‍ക്കറ്റും ഭാര്യയുടെ ശിവകാമി ബ്യൂട്ടിപാര്‍ലറും സിപിഎം-ഡിവൈഎഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തു.
കാഞ്ഞങ്ങാട് നഗരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം ഒത്താശയോടെ സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ബിജെപി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: