കൊച്ചി: ശബരിമല ക്ഷേത്രത്തിലും സ്വത്തിലും താന്ത്രിക കാര്യങ്ങളിലും പന്തളം രാജകുടുംബത്തിനും താഴമണ്‍ കുടുംബത്തിനും അവകാശമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം മരുത്തടി സ്വദേശി ഡോ. എസ്. ഗണപതി നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന ഹര്‍ജിയാണിത്. ഹൈക്കോടതിക്ക് എങ്ങനെ ഇതിലിടപെടാനാവുമെന്ന് വിശദീകരിക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം. പൊതു താല്പര്യ ഹര്‍ജിയെന്ന നിലയില്‍ ഇത്തരമൊരു ആവശ്യം പരിഗണിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞൂ.
എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ വ്യക്തമാക്കി ഉചിതമായ ഫോറത്തില്‍ തന്റെ വാദങ്ങള്‍ ഉന്നയിക്കുന്നതിന് ഈ ഹര്‍ജി തള്ളിയത് തടസമാകില്ലെന്നും വിധിയില്‍ പറയുന്നു. പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണം ഏറ്റെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണം, ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിമാരായി ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നത് ഒഴിവാക്കണം. പകരം യോഗ്യരായ ഹിന്ദുമത വിശ്വാസകളെയൊക്കെ പരിഗണിക്കണം, താന്ത്രികാവകാശം പാരമ്പര്യമല്ലെന്ന് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: