ദമാസ്കസ് : സിറിയയില്‍ നിന്ന് സൈന്യം പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിട്ടും യുഎസ് വീണ്ടും ബോംബാക്രമണം. അല്‍ കഷ്മാഗില് കഴിഞ്ഞാഴ്ച ആഴ്ചയാണ് യുഎസ് വ്യോക്രമണം നടത്തിയത്. യുഎസ് പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സാണ് ഐഎസ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്.
50,000 മുതല്‍ 60,000 വരെ ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഓപ്പറേഷന് റൗണ്ട് അപ്പിന്റെ ഭാഗമായാണ് കഴിഞ്ഞ നവംബര്‍ മുതലാണ് യുഎസ് ഇവിടെ ബോംബാക്രമണം ആരംഭിച്ചത്. പിന്നീട് കഴിഞ്ഞമാസം സിറിയയില്‍ നിന്ന് രണ്ടായിരം സൈനിക ട്രൂപ്പുകളെ മടക്കുകയാണെന്ന് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും യുഎസ് ആക്രമണം നടത്തുന്നത്.
ഇറാക്കിനെ ഹജിനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് യുഎസ് വ്യോമാക്രമണം നടത്തിയത്. കുര്‍ദ്ദിഷ് സൈന്യത്തോട് പരാജയപ്പെടുന്നത് വരെ ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നുമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: