ന്യൂദല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈമാസം പത്തിലേയ്ക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗെഗോയിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിക്കൊണ്ട് അറിയിച്ചത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ഈ മാസം നാലിലേയ്ക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 29 നണ് ഇതിനുമുമ്പ് സുപ്രീംകോടതി അയോധ്യകേസ് പരിഗണിച്ചത്. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീം കോടതിയുടേയും ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ വിധി പ്രസ്താവന നീട്ടിവെയ്ക്കണമെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന് കപില്‍ സിബലിന്റെ ആവശ്യംപരിഗണിച്ചാണ് കേസ് വീണ്ടും വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചത്.
അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: