കോഴിക്കോട്: പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ വേദി പങ്കിടരുതെന്ന് സുന്നി വിഭാഗം. മുസ്ലിംലീഗിനെ പിന്തുണക്കുന്ന സുന്നി വിഭാഗത്തിന്റെ പണ്ഡിത സഭയാണ് സ്ത്രീകളുടെ ഇസ്ലാമിക അവകാശങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവിലിറക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം പ്രസ്താവിച്ചു. പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നതും പ്രകടനം നടത്തുന്നതും ഇസ്ലാമിക വിരുദ്ധമാണ്. സ്ത്രീകള്‍ കലാപരിപാടികള്‍ നടത്തുന്നുന്നത് ഏത് സംഘടന ചെയ്താലും ഇസ്ലാം വിലക്കിയതാണ്. മതനിയമങ്ങള്‍ പറയുന്നതില്‍ സമസ്ത വിവേചനം കാണിക്കില്ല. ഇസ്ലാമിക വീക്ഷണപ്രകാരം സ്ത്രീയുടെ സംരക്ഷണ ചുമതല പുരുഷനില്‍ നിക്ഷിപ്തമാണ്. സ്ത്രീകള്മാന്യമായ പദവി നല്‍കപ്പെടേണ്ടവരാണ്- യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര്, കെ.ടി. ഹംസ മുസ്ലിയാര് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: