തിരുവനന്തപുരം : ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശി ശശികല ദര്‍ശനം നടത്തിയോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രന്. ശബരിമല ദര്‍ശനത്തിന് എല്ലാവര്ക്കും അവകാശമുണ്ട്. അപ്പോള്‍പിന്നെ എന്തിനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതെന്ന് കടകംപള്ളി ചോദിച്ചു.
ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ കയറിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടിരിക്കുന്നതിനാല് അത് അവിശ്വസിക്കേണ്ട കാര്യമില്ല. ശബരിമലയില്‍ പ്രായം പരിശോധിക്കുന്ന ഏര്‍പ്പാടൊന്നുമില്ല. അവിടെ എല്ലാവര്ക്കും കയറാമെന്നും കടകം പള്ളി പറഞ്ഞു.
അതേസമയം ദര്‍ശനം നടത്തിയെന്ന് പറയപ്പെടുന്ന ശശികലയുടെ മരക്കൂട്ടത്തുവെച്ചടുത്ത ഫോട്ടോയിലും സിസിടിവിയിലുള്ള ദൃശ്യങ്ങളിലുമുള്ള ഇരുമുടിക്കെട്ടിന്റേയും മറ്റും നിറങ്ങളില്‍ വ്യത്യാസമുണ്ട്. കൂടാതെ ഇവര്‍ക്കൊപ്പമെത്തിയ ഭര്‍ത്താവും മകനും സിസിടിവി ദൃശ്യങ്ങളില്‍ അപ്രത്യക്ഷമാണ്. അതുകൊണ്ടു തന്നെ പുറത്തുവന്നിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ആരോപണം.
ശബരിമല വിഷയം സുപ്രീംകോടതി പരിഗണിക്കാനിരിക്കേ യാതൊരു പ്രശ്നങ്ങളുമില്ലാതെ യുവതി ദര്‍ശനം നടത്തി മടങ്ങിയെന്ന് തെളിയിക്കുന്നതിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ വ്യാജ തെളിവാണ് സിസിടിവി ദൃശ്യങ്ങളെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: