ന്യൂദല്‍ഹി : 2000 രൂപയുടെ അച്ചടിയുമായി ബന്ധപ്പെട്ട് കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ആവശ്യകതയ്ക്ക് അനുസരിച്ചാണ് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. ഇപ്പോള്‍ വിനിമയത്തിലുള്ള ആകെ കറന്‍സി മൂല്യത്തിന്റെ 35 ശതമാനം 2000 ന്റെ നോട്ടുകളാണെന്നും ഗാര്‍ഗ് പറഞ്ഞു.
2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഗാര്‍ഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കള്ളപ്പണ ഇടപാടുകള്‍ക്കും നികുതി വെട്ടിക്കുന്നതിനും 2000ന്റെ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അച്ചടി നിര്‍ത്തിവെച്ചെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ നോട്ടുകള്‍ അസാധുവാക്കുന്നതായി ഇതിനു മുമ്പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: