കൊച്ചി: ശബരിമലയിലെ തിരുവാഭരണം ഭരണം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന ഹര്‍ജി തള്ളി. ഡോ. എസ്. ഗണപതിയെന്ന ആള് സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജിയാണ് തള്ളിയത്.
ശബരിമലയിലെ തിരുവാഭരണങ്ങള്‍ നിലവില്‍ പന്തളം രാജകുടുംബമാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിലും അതിന്റെ വസ്തുവകകളിലും പന്തളം രാജ കുടുംബത്തിന് യാതൊരു അവകാശവുമില്ലെന്നും ഗണപതിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. തിരുവാഭരണങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അവരില്‍ നിന്നും ഈടാക്കണം.
കൂടാതെ താഴ്മണ്‍ തന്ത്രി കുടുംബത്തിനും ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളിലും താന്ത്രിക അവകാശങ്ങളൊന്നുമില്ല. താന്ത്രിക അവകാശങ്ങള്‍ തലമുറകളായി കൈമാറാന്‍ സാധിക്കില്ല. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളില്‍ മേല്‍ശാന്തിമാരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
എന്നാല്‍ മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടേണ്ട കാര്യമെന്തെന്ന് പരാതിക്കാരന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: